ഭാവിയിലെ വോയ്‌സ് കോൾ തങ്ങൾ പരീക്ഷിച്ചതായി പെക്കലണ്ട്‌മാർക്ക് പറഞ്ഞു.1991ൽ 2ജി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആദ്യ ഫോൺവിളി നടത്തുമ്പോൾ മുറിയിലുണ്ടായിരുന്ന വ്യക്തിയാണ് പെക്ക ലണ്ട്മാർക്ക്. ഫിൻലൻഡ് ഡിജിറ്റലൈസേഷൻ ആന്റ് ന്യൂ ടെക്‌നോളജീസ് അംബാസഡർ സ്റ്റീഫൻ ലിന്റ്‌സ്റ്റോമുമായാണ് പെക്ക ലണ്ട്മാർക്ക് ഫോണിൽ സംസാരിച്ചത്. 5ജി നെറ്റ്‌വർക്കിൽ ബന്ധിപ്പിച്ച ഒരു സാധാരണ സ്മാർട്ഫോൺ ഉപയോഗിച്ചാണ് നോക്കിയ ഈ ഫോണ്കോൾ നടത്തിയത്.
നിലവിലുള്ള ഫോൺവിളികൾ മോണോഫോണിക് ആണ്, അതായത് ശബ്ദം കംപ്രസ് ചെയ്തതും വിശദാംശങ്ങൾ കുറഞ്ഞതുമായിരിക്കും. എന്നാൽ, ഈ പുതിയ സാങ്കേതിക വിദ്യ 3ഡി ശബ്ദം നൽകുന്നു, അതായത് ഫോൺ സംഭാഷണത്തിൽ പങ്കാളികൾക്ക് അടുത്ത് നിന്ന് സംസാരിക്കുന്നതുപോലെ അനുഭവപ്പെടും.
ഇന്ന് ഉപയോഗിക്കുന്ന മോണോഫോണിക് ടെലിഫോണി ശബ്ദത്തിന് ശേഷം തത്സമയ വോയ്‌സ് കോളിങ് അനുഭവത്തിലുണ്ടാകുന്ന ഏറ്റവും വലിയ മുന്നേറ്റമാണ് ഈ സാങ്കേതിക വിദ്യ എന്ന് നോക്കിയ ടെക്‌നോളജീസ് പ്രസിഡന്റ് ജെന്നി ലുക്കാൻഡർ പറഞ്ഞു.
ഈ സാങ്കേതിക വിദ്യ കോൺഫറൻസ് കോളുകളിലും ഉപയോഗിക്കാം. പങ്കെടുക്കുന്നവരുടെ ശബ്ദങ്ങൾ അവരുടെ സ്ഥിതിയുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായി കേൾക്കാൻ ഈ സാങ്കേതിക വിദ്യയിലൂടെ കഴിയും. സ്മാർട്ഫോണുകളിലെ പല മൈക്രോഫോണുകളും ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്, എന്ന് നോക്കിയ ടെക്‌നോളജീസ് ഓഡിയോ റിസർച്ച് മേധാവി ജിറി ഹോപാനിമേയ് പറഞ്ഞു.
5ജി അഡ്വാൻസ്ഡ് സ്റ്റാൻഡേർഡിന്റെ ഭാഗമായിട്ടാണ് ഈ സാങ്കേതിക വിദ്യ പുറത്തിറക്കുന്നത്. സാങ്കേതിക വിദ്യയുടെ ലൈസൻസിംഗുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇപ്പോൾ നടക്കുന്നു, അതിനാൽ ഇത് വ്യാപകമായി ഉപയോഗിക്കാൻ കുറച്ചുകാലം എടുക്കും.