• ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികം പേർ സഞ്ചരിക്കുക
• ഹെല്‍മെറ്റ് ധരിക്കാതിരിക്കുക
• അമിതവേഗത്തില്‍ വാഹനം ഓടിക്കുക
• ചുവപ്പ് സിഗ്നല്‍ തെറ്റിച്ചു ഡ്രൈവ് ചെയ്യുക
• വാഹന പരിശോധിക്കായി നിർത്താൻ, ആവശ്യപെട്ടാൽ, വാഹനം നിർത്താതെപോവുക
• ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക
• മദ്യപിച്ചുള്ള ഡ്രൈവിങ്
തുടങ്ങിയവയ്‌ക്ക് ആദ്യം പിഴ ഈടാക്കുകയും തെറ്റ് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് മരവിപ്പിക്കുകയും ചെയ്യാനാണ് തീരുമാനം.
വരും ദിവസങ്ങളിൽ ഇതിന്റെ ഭാഗമായി പരിശോധനകളും നടപടികളും ശക്തമാക്കും. ഇപ്പോള്‍ ഈ നിയമലംഘനങ്ങള്‍ക്കെല്ലാം പിഴയീടാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പിഴയടയ്ക്കുന്നത് പ്രശ്നമല്ലെന്ന മനോഭാവം ചിലര്‍ക്കുണ്ടെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. മോട്ടോർവാഹനവകുപ്പ് സ്ഥാപിച്ച ക്യാമറകൾ പരിശോധിച്ചും നടപടികൾ കർശനമാക്കും.