വരിസംഖ്യ അന്യായമായി കൂട്ടിയ 'ജിയോ' , 'വി' എന്നി കമ്പനികളോട് പ്രതികാരം ചെയ്തു വരിക്കാർ!!



കൊറോണ കാരണം സാമ്പത്തീകമായി  തകർന്ന വരിക്കാരെ പിഴിഞ്ഞെടുക്കാനുള്ള ടെലികോം കമ്പനികളുടെ നീക്കത്തിനെതിരെ വരിക്കാർ പ്രതികരിച്ചു തുടങ്ങി. 
കഴിഞ്ഞ വർഷം നവംബറിലും ഡിസംബറിലുമായാണ്  ടെലികോം കമ്പനികളുടെ മൊബൈൽ നിരക്കുകൾ 25 ശതമാനം വരെ വർധിപ്പിച്ചത്. ഇതോടെ സർവീസ് ഉപേക്ഷിക്കുന്ന വരിക്കാരുടെ എണ്ണവും കുത്തനെ കൂടി. ഇതിനിടയിൽ നിരക്ക് ഇനിയും 25% കൂട്ടാനുള്ള ആലോചന തുടങ്ങിയിട്ടുണ്ട്.
 
ട്രായിയുടെ ഡിസംബറിലെ കണക്കുകൾ പ്രകാരം വരിക്കാരുടെ എണ്ണത്തിൽ പിടിച്ചുനിന്നത് ബിഎസ്എൻഎല്ലും എയർടെലും മാത്രമാണ്. ബാക്കിയുള്ള കമ്പനികളെ കമ്പനികളുടെ വരിക്കാരുടെ എണ്ണം താഴോട്ടു പോയി.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പ്രതിമാസ പ്രകടന റിപ്പോർട്ട് പ്രകാരം 
നഷ്ടം വന്നവർ: 

ഡിസംബറിൽ ജിയോയ്ക്ക് 1.29 കോടി വരിക്കാരെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 41.57 കോടിയായി കുറഞ്ഞു.
 വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയ (Vi) യുടെ  16.14 ലക്ഷം വരിക്കാരാണ് വിട്ടുപോയത്. ഇതോടെ വി യുടെ മൊത്തം വരിക്കാരുടെ എണ്ണം 26.55 കോടിയുമായി
രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയ്ക്ക് ഇതിനു മുൻപ് സെപ്റ്റംബറിലാണ് വൻ തിരിച്ചടി നേരിട്ടത്. പുതിയ വരിക്കാരെ ചേർക്കുന്നതിൽ ജിയോയ്ക്ക് നേരിട്ട ആദ്യ തിരിച്ചടിയായിരുന്നു അത്. എന്നാൽ, ഒക്ടോബറിൽ വൻ തിരിച്ചുവരവാണ് ജിയോ നടത്തിയത്. ഇതേ മുന്നേറ്റം നവംബറിലും പ്രകടമായിരുന്നു.

നേട്ടം കിട്ടിയവർ
ഭാരതി എയർടെലിന് ഡിസംബറിൽ 4.75 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. ഇതോടെ എയർടെലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 35.57 കോടിയായി.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (BSANL) ഡിസംബറിൽ 1.17 ലക്ഷം പുതിയ വരിക്കാരെയാണ് ലഭിച്ചത്. ഇതോടെ ബി‌എസ്‌എൻ‌എലിന്റെ മൊത്തം വരിക്കാർ 11.75 കോടിയുമായി.

വയർലെസ് വരിക്കാരുടെ എണ്ണവും.കുറഞ്ഞു!
മൊത്തം വയർലെസ് വരിക്കാർ ഡിസംബർ അവസാനത്തോടെ 1,15.46 കോടിയായി താഴ്ന്നു. പ്രതിമാസ ഇടിവ് നിരക്ക് 1.1 ശതമാനമാണ് രേഖപ്പെടുത്തിയതെന്നും ട്രായ് ഡേറ്റയിൽ പറയുന്നു.
നഗരപ്രദേശങ്ങളിലെ  വയർലെസ് വരിക്കാരുടെ എണ്ണം നവംബറിലെ 66 കോടിയിൽ നിന്ന് ഡിസംബർ അവസാനത്തിൽ 65.52 കോടിയായി താഴ്ന്നു. 
 ഗ്രാമീണ മേഖലകളിൽ വയർലെസ് വരിക്കാർ നവംബറിലെ 53.09 കോടിയിൽ നിന്ന് ഡിസംബറിൽ 52.32 കോടിയായും താഴ്ന്നിട്ടുണ്ട്. 


Previous Post Next Post