നിയമം നിലവിൽ വന്നാൽ കുത്തക കമ്പനികളിൽ വരാവുന്ന അവിശ്വസനീയ മാറ്റങ്ങൾ ഇതൊക്കെയാണ്!!
• ആപ്പുകള്‍ തമ്മില്‍ പരസ്പരം സന്ദേശം കൈമാറാന്‍ അനുവദിക്കുക. വാട്‌സാപ്പില്‍ നിന്ന് സിഗ്നലിലേക്കും ടെലഗ്രാമിലേക്കും ആപ്പിളിന്റെ ഐമെസേജിലേക്കും തിരിച്ചും സന്ദേശങ്ങള്‍ അയയ്ക്കാം
• സഫാരിയും ഐമെസേജും സിരിയും ഇല്ലാതെ ഐഫോണ് ഇറക്കേണ്ടി വരും!
• ആന്‍ഡ്രോയിഡ് ഫോണുകളിൽ ഗൂഗിള്‍ മാപ്‌സും ക്രോമും ജിമെയില്‍ ആപ്പും നിർബന്ധമായും അടിച്ചേൽപിക്കുന്നത് ഇല്ലാതാവാം
• അവിശ്വസനീയ മാറ്റങ്ങൾ വരാനും, ഗൂഗിള്‍, ഫെയ്സ്ബുക്, മെറ്റാ, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ കുത്തകകളുടെ 'അവകാശങ്ങൾ' നീക്കപെടും.
ഡിജിറ്റല്‍ മേഖലയെ കൂടുതല്‍ ജനാധിപത്യ രീതിയിൽ കൊണ്ടുപോകുക എന്നതാണ് ലക്ഷ്യം. ഇതിന്റെ പ്രത്യാഘാതങ്ങൾ യൂറോപ്പില്‍ ഒതുങ്ങിയേക്കില്ല, മറിച്ച് ലോകം മുഴുവന്‍ പ്രതിഫലിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
നിയമം ലംഘിച്ചാല്‍ കമ്പനിയുടെ ആഗോള തലത്തിലെ വാര്‍ഷിക വരുമാനത്തിന്റെ 10 ശതമാനമാണ് പിഴയായി ഈടാക്കുക.
ആവര്‍ത്തിച്ച് നിയമലംഘനം നടത്തിയാല്‍ പിഴ 20 ശതമാനമായി വര്‍ധിക്കും.
ചില സന്ദര്‍ഭങ്ങളില്‍ പുതിയ കമ്പനികളെ ഏറ്റെടുക്കുന്നതില്‍ നിന്ന് കമ്പനികളെ വിലക്കുകയും ചെയ്‌തേക്കും.
ചില കമ്പനികള്‍ ആപ്പുകളുടെയും പരസ്യത്തിന്റെയും എല്ലാം കുത്തക കൈയ്യില്‍വച്ചിരിക്കുകയാണ് . ഇവര്‍ തന്നെ ഈ കമ്പനികൾ സ്വന്തം ഉപകരണങ്ങളും ഓപ്പറേറ്റിങ് സിസ്റ്റങ്ങളും നിർമിക്കുന്നു.
കുറഞ്ഞ വാര്‍ഷിക വരുമാനം 82 ബില്ല്യന്‍ ഡോളറും പ്രതിമാസം 45 ദശലക്ഷം ഉപയോക്താക്കളുമുള്ള കമ്പനികളെ ലക്ഷ്യമിട്ടാണ് പുതിയ നിയമം വരുന്നത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മെറ്റാ, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ കൂടാതെ ബുക്കിങ്‌സ്.കോം പോലെയുള്ള ചെറുകിട വെബ്‌സൈറ്റുകള്‍ പോലും പുതിയ നിയമത്തിന്റെ പരിധിയില്‍ വന്നേക്കും.
ചെറുകിട കമ്പനികള്‍ ആപ്പുകളും സേവനങ്ങളും മറ്റും തുടങ്ങിയാലും കാര്യമായ പരസ്യവരുമാനമൊന്നും അവര്‍ക്ക് ലഭിക്കില്ല. അതെല്ലാം കുത്തകകളുടെ കൈകളില്‍ ഒതുങ്ങും. എന്നാല്‍, മെസേജുകളും മറ്റും വിവിധ ആപ്പുകള്‍ക്ക് പരസ്പരം കൈമാറാനായാല്‍ ഈ സാഹചര്യത്തിനു മാറ്റം വരാം.
എന്നാല്‍, ഇത് സാധ്യമല്ലെന്നു പറഞ്ഞാണ് ആപ്പിളടക്കമുള്ള കമ്പനികള്‍ രംഗത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫെയ്‌സ്ബുക്കിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉണ്ടായെങ്കിലും അധികം പേരും അവരുടെ ആപ്പുകള്‍ വിട്ടുപോയില്ല. അതിന്റെ കാരണം ഈ വിപണിയിൽ ഫെയ്‌സ്ബുക്കിനുള്ള (മൊണോപൊളി) സ്വാധീനമാണെന്ന് വിലയിരുത്തുന്നു.
ഫെയ്‌സബുക്കിന്റെ മെസഞ്ചര്‍, കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ് തുടങ്ങിയവയില്‍ നിന്ന് കാര്യമായ കൊഴിഞ്ഞുപോക്ക് ഉണ്ടായില്ല. എതിരാളികളുടെ ആപ്പുകളായ ടെലഗ്രാമിനോ, സിഗ്നലിനോ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. ഇതു പരിഹരിക്കാനാണ് ആപ്പുകള്‍ തമ്മില്‍ സന്ദേശക്കൈമാറ്റം സാധിക്കണമെന്നുള്ള നിര്‍ദേശം ഡിഎംഎ മുന്നോട്ടുവയ്ക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ കമ്പനിയായ.ആമസോണ്‍. ആയിരക്കണക്കിനു സെല്ലര്‍മാര്‍ ആമസോണ്‍ വഴി ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നും . എന്നാല്‍, ആമസോണിന്റെ വില്‍പനാ തന്ത്രങ്ങള്‍ സുതാര്യമല്ല. ഈ ഭീമന്‍ തങ്ങളുടെ സ്വന്തം റീട്ടെയില്‍ വില്‍പനയ്ക്ക് പ്രാധാന്യം നല്‍കിയായിരിക്കാം പ്രവര്‍ത്തിക്കുന്നതെന്ന സംശയം നേരത്തേ മുതല്‍ നിലവിലുണ്ട്. ഇതിനാല്‍ തന്നെ, ആമസോണ്‍ പ്ലാറ്റ്‌ഫോമിലെ ഡേറ്റ മറ്റു കമ്പനികളുമായി പങ്കുവയ്ക്കണമെന്നാണ് ഡിഎംഎ ആവശ്യപ്പെടുന്നത്.
മൃഗീയമായി കുത്തക അധികാരങ്ങൾ (
Monopoly Rights) നിലനിർത്തുകയും, മറ്റൊരു കമ്പനിയേയും, തങ്ങളുടെ അതിർത്തിയിൽ വരാൻ അനുവദിക്കാത്ത മറ്റൊരു കമ്പനിയാണ് ആപ്പിള്‍. ഡിഎംഎ പറയുന്നത് ആപ് സ്റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന തേഡ് പാര്‍ട്ടി ആപ്പുകളുടെ പണമടയ്ക്കല്‍ രീതികള്‍, ആപ്പുകള്‍ തന്നെ കൈകാര്യം ചെയ്യട്ടെ എന്നാണ്.
ആഗോള തലത്തില്‍ വരുന്ന ഡിജിറ്റല്‍ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ സിംഹഭാഗവും ഗൂഗിളും ഫെയ്‌സ്ബുക്കും പങ്കുവച്ചെടുക്കുന്നു എന്നുള്ള ആരോപണവും വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ഇതു കൂടാതെ, ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ നിന്നു ലഭിക്കുന്ന അമൂല്യമായ ഡേറ്റ ഈ കമ്പനികള്‍ കൈയ്യടക്കി വയ്ക്കുകയും ചെയ്യുന്നു. ഇനി പരസ്യക്കാരെക്കുറിച്ചും പരസ്യങ്ങള്‍ എങ്ങനെയാണ് കാണുന്നതെന്നും ഒരു പരസ്യം ഗുണകരമായോ എന്നും ഒക്കെയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കുത്തക കമ്പനികളെ നിര്‍ബന്ധിച്ചേക്കും. ഇതോടെ പരസ്യം നല്‍കുന്ന കമ്പനികള്‍ക്ക് ഫെയ്‌സ്ബുക്കിനെയും ഗൂഗിളിനെയും മറികടന്ന് പരസ്യം നല്‍കാനുള്ള സാധ്യതയും തെളിഞ്ഞു വന്നേക്കും.
ഇയുവിന്റെ (EU- European Union)
നിയമങ്ങളെക്കുറിച്ച് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. പക്ഷേ, പല ലോക രാഷ്ട്രങ്ങളും ഇയുവിന്റെ നിയമം അംഗീകരിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഡിഎംഎ നിയമമാകണമെങ്കില്‍ ഏതാനും അനുമതി കൂടി കിട്ടാനുണ്ട്.
എന്നാൽ കുത്തക കമ്പനികളായ
ഗൂഗിള്‍, ആപ്പിള്‍, ഫെയ്‌സ്ബുക്, ആമസോണ്‍ തുടങ്ങിയവ, ഭരണകൂട/ നിയമ സംവിധകളെ വിലക്കെടുത്ത് ഈ നിയമങ്ങൾ ഇല്ലാതാക്കുമെന്ന് ഈ രംഗത്തുള്ളവർ അഭിപ്രായപെടുന്നുണ്ട്